Sunday, October 31, 2010

ജാദു കാ ജെപ്പി !!!

അടുത്ത കാലത്ത് എനിക്കുണ്ടായ ഒരു അനുഭവമാണ്‌ ഈ കുറിപ്പിന്നാധാരം .
കഴിഞ്ഞ നാലു വര്‍ഷമായി എന്റെ ഭാര്യയെ ചികിത്സിച്ചിരുന്ന നമ്മുടെ ഫാമിലി
ഡോക്ടറില്‍ നിന്നും എനിക്കുണ്ടായ ഒരു ദുരനുഭവം. കഴിഞ്ഞ കുറച്ചു കാലമായി
എന്റെ ഭാര്യയെ ശ്വാസം മുട്ടലിന്ന്‍ ഈ ഡോക്ടര്‍ ചികിത്സിക്കുന്നു, വലിയ വിത്യസമോന്നുമില്ലാതെ
വരുകയും പോവുകയും ചെയ്യുന്നു, രണ്ടു വര്ഷം മുബ് ഇതേ
പ്രശ്നത്തിന്ന്‍ രണ്ടു ദിവസം ഈ ഡോക്ടര്‍
സേവനമാനുഷ്ട്ടികുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു ചികില്സിച്ചിരുന്നു , എന്നിട്ടും കാര്യമായ
വിത്യസമോന്നുമുണ്ടയിരുന്നില്ല . ഈ പ്രാവിശ്യം ഡോക്ടര്‍ ഇതേ പോലെ അഡ്മിറ്റ്‌ ചെയ്യാന്‍ ആവിശ്യപെട്ടു
കൂടെ ഒരു ഭീഷണിയുമുണ്ടായിരുന്നു
ഇപ്പോള്‍ അഡ്മിറ്റ്‌ ആയിട്ടില്ലന്ഘില്‍ പിന്നെ ICU വില്‍ അഡ്മിറ്റ്‌
ആവേണ്ടി
വരുമെന്ന്‍. അവസാനം ഞാനും ഭാര്യയും ഈ ഡോക്ടര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി
മൂന്ന്‍ ദിവസം എല്ലാവിധ ടെസ്റ്റുകളും നടത്തി , കുറെ മരുന്നുകള്‍ക്കും ശേഷം പൂര്‍ണമായി സുഖം പ്രാവിച്ചു.
നാലാം ദിവസം ഡിസ്ചാര്‍ജ് ചോദിച്ചപ്പോള്‍ ഡോക്ടര്‍ എന്നോട് തീരെ അപരിചിതനെ പോലെ വളരെ പരുഷമായി പെരുമാറുകയും ഇനിയും രണ്ടു ദിവസം കൂടി കിടക്കേണ്ടി വരുമെന്നും പറയുകയുണ്ടായി , ഇത്
വയ്യന്ന്‍ പറഞ്ഞു, ഞങ്ങള്ക്ക് ഡിസ്ചാര്‍ജ് വങ്ങേണ്ടി വന്നു . ഈ ഡോക്ടര്‍ക്ക് ഒരു കാര്യവുമില്ലാതെ
ഞങ്ങളെ രണ്ടു ദിവസം കൂടി അവിടെ കിടത്താനായിരുന്നു പ്ലാന്‍ , അത് നടക്കില്ല എന്നായപ്പോള്‍
ഡോക്ടര്‍ ഇത്രയും കാലത്തെ പരിചയവും ,സൌഹൃദവും എല്ലാം മറന്നു പെരുമാറിയത് എന്നെ ശരിക്കും
അത്ഭുതപെടുത്തി .

ചെറിയ ഒരസുഖത്തിന്നൊക്കെ ഉടനെ ഡോക്ടറെ ചെന്നു കാണുന്നത് ഇന്ന പലരുടെയും ഒരു രീതിയാണ്‌
എപ്പോഴും നമ്മുടെ ബോഡിക്ക് സ്വയം HEAL ചെയ്യാന്‍ ഒരു
ചാന്‍സ് കൊടുക്കണം .
പണ്ടൊക്കെ ഒരു വിധ അസുഖത്തിന്നൊക്കെ ഡോക്ടറുടെ സഹായമില്ലാതെ നാടന്‍ ചികിത്സയിലൂടെ
മുക്തി കിട്ടിയിരുന്നു. എന്റെ ചെറുപ്പകാലത്ത് വൈദ്യന്മാരായിരുന്നു താരം. ചികിത്സ ഒട്ടുമുക്കാലും
വീട്ടിലെ പറമ്പിലുള്ള മരത്തിന്റെ ഇലയും ,തോലും, വേരും, ചെടികളുംമായിരുന്നു. ആടലോടകം,
ബ്രഹ്മി,മുത്തങ്ങ ,ചെക്കി ,അയമോദകം , ഇതൊക്കെ അപാരമായ ഔഷധ വീര്യമുള്ള ചെടികളാണ് .
ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഇതൊക്കെ അറിയാമോ ? എന്തോ .
അറിയില്ലന്നാണ് എനിക്ക് തോന്നുന്നത് . അവര്‍ക്ക്
ഏത് രോഗത്തിന്നും അലുമിനിയം ഫോയിലില്‍
പൊതിഞ്ഞ ഗുളികകളാണ് ആവശ്യം. ഇത് ശരിക്കും പറഞ്ഞാല്‍ വിഷമാണ് , WMD ( WEAPONS
OF MASS DESTRUCTION) . നമ്മുടെ BP യുടെയം CHOLESTEROL ന്റെ അനുവദനീയമായ
അളവ് നിശ്ചയിക്കുന്നത് അമേരിക്കയിലെയും , യുറോപ്പിലെയും , PHARMACEUTICAL കമ്പനിയിലെ BOARD ROOM ലാന്നു . ഒരു കാലത്ത് BLOOD PRESSURE ന്റെ അനുവദനീയമായ അളവ് 120/80, അധികം വന്നാല്‍ 130/90. കൊഴുപ്പും , ഉപ്പും ,കുറച്ച് ജനങ്ങള്‍ അത് നിലനിര്‍ത്തിയപ്പോള്‍ HYPERTENSION മരുന്നിന്റെ വിപണി കുത്തനെ ഇടിഞ്ഞു , അതോടെ സായിപ്പിന്റെ BOARD റൂമില്‍ അങ്കലാപ്പായി , ഉടനെ വന്നു പുതിയ RESEARCH REPORT. ഇപ്പോള്‍ പറയുന്നു BP 100/70 ഇല കൂടരുതെന്ന് വീണ്ടും മരുന്ന് വിപണി സജീവമായി , ഗുളികകള്‍ വിറ്റഴിയാന്‍ തുടങ്ങി . CHOLESTEROL ന്റെ
കഥ മറ്റൊന്നല്ല , നമ്മുടെ ഡോക്ടരെപോലുള്ളവരുടെ ഉപദേശം കേട്ട് മാസാമാസം ചെക്ക്‌ അപ്പ്‌ നടത്തി
ഗുളിക വാങ്ങി വിഴുങ്ങുന്ന കുറെ പേരെ എനിക്കറിയാം . എല്ലാം MARKET ECONOMY യുടെ മറിമായം.

ഇന്നത്തെ ലോകം ഭരിക്കുന്നത് ഒരു മാഫിയയാണ് , CORPORATE LOBBY എന്ന മാഫിയ.
നമ്മല്‍ വെറും ഇരകള്‍ , AAM AADMI, SIMPLE COMMON MAN.
WHAT A FATE ?
അതിരിക്കട്ടെ , ഇതൊന്നുമല്ല ഞാന്‍ പറയാന്‍ വന്നത് ,
ഒരു ഡോക്ടറില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് സ്നേഹപൂര്‍ണമായ പരിചരണമാണ് ,ഡോക്ടറുടെ
സ്നേഹത്തോടെയുള്ള പെരുമാറ്റം രോഗിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും , വര്‍ധിക്കുന്ന
ആത്മവിശ്വാസം മരുന്ന ചെയ്യുന്നതിനേക്കാള്‍ ഫലം ചെയ്യും .
അതാണ്‌ FATHER OF THE WESTERN MEDICINE എന്നറിയപ്പെടുന്ന HIPPOCRATE
പറഞ്ഞത് .
" IT IS MORE IMPORTANT TO KNOW WHAT PERSON THE DESEASE HAS THAN WHAT DESEASE THE PERSON HAS"
രോഗിയെ അറിഞ്ഞു ചികിത്സിക്കുക , രോഗിക്ക് ഡോക്ടര്‍ ഹൃദയം കൊടുക്കുക .
അതെ . MUNNA BHAI. MBBS ഇല്‍ SANJAY DUTT പറയുന്നത് പോലെ
"USKO JADU KA JEPPY DEDO "

രോഗിയെ വെറും രോഗം ബാധിച്ച ഒരു ശരീരം മാത്രമായി കാണാതിരിക്കുക , രോഗിയെ
സ്നേഹിച്ച് ചികിത്സിക്കുക .

USKO "JADU KA JEPPY " DEDO . ഡോക്ടര്‍
അതൊരു പക്ഷെ നിങ്ങളുടെ AMPICILLIN , AMOXYLLIN നേക്കാള്‍
ഫലം ചെയ്തേക്കും .


Thursday, August 19, 2010

എത്രമാത്രം rational ആണ്

നമ്മുടെ rational thinking ?


യുക്തിക്ക് പരിമിതിയുണ്ട് ,യുക്തിക്കപ്പുറം, നമുക്കറിയാത്ത

പലതുമുണ്ട് , പ്രകൃതിയിലെ സകല പ്രതിഭാസത്തെയും ,യുക്തിയുടെ ത്രാസില്‍

അളന്നു വിധി കല്പിക്കാന്‍ പറ്റില്ല ,അങ്ങിനെ ആയാല്‍ അതൊരു അബദ്ധമായിരിക്കും .

ഓ . വി . വിജയന്‍ "കുറിപ്പുകള്‍" എന്ന പുസ്തകത്തില്‍
ഓര്‍ക്കുന്ന ഒരു കഥയുണ്ട് , കഥ ഇങ്ങിനെ .

" ഒരു കോഴി കൂട്ടിലടക്കപെട്ടു . ദിവസവും ഒരു നേരം കൂട്ടിന്റെ വാതില്‍ തുറക്കുന്നതും ഒരു കൈ

കൂട്ടില്‍കടന്നു നെന്മണി നിക്ഷേപിക്കുന്നതും കോഴി കണ്ടു . കൈയുടെയും ,നെന്മണിയുടേയും

ബന്ധം കോഴിയുടെ ശ്രദ്ധയില്‍പ്പെട്ടു . 99 ദിവസം , 99 പ്രാവിശ്യം , കോഴി ഈ ഭൌതീക പ്രതിഭാസത്തെ പഠിച്ചു . തന്റെ യുക്തി ഉപയോഗിച്ച് കോഴി ഒരു ചരിത്ര സത്യത്തില്‍ എത്തിച്ചേരുന്നു , അഥവാ ഒരു conclusion : കൂട് തുറന്നു കൈ അകത്തു വന്നാല്‍ ,നെന്മണി ഉതിരുന്നുവെന്ന്‍, പക്ഷെ

നൂറാം ദിവസം കൂട് തുറന്നു കൈ അകത്തു വന്നപ്പോള്‍ കോഴി പ്രസാദവതിയായി കഴുത്തു നീട്ടി .

കൈയില്‍ നെന്മണി ഉണ്ടായിരുന്നില്ല . കോഴിയുടെ അന്ധാളിപ്പിനെ വകവെക്കാതെ കൈ അതിന്റെ

കഴുത്തു ഞെരിച്ചു .

തന്റെ ചരിത്രാനുഭവത്തിന്റെ അപ്പുറമുള്ള ഒരു തീന്മേശയിലെ തീന്പണ്ടമായി പ്രത്യക്ഷപ്പെട്ടു

എന്നതല്ല ഈ കഥയിലെ കാതല്‍ , യുക്തിക്ക് പരിമിതികള്‍ ഉണ്ടെന്നതാണ് ഗുണ പാഠം.








Saturday, July 17, 2010

" അന്ത മാഫി മൂഖ് , അന ഫി വാജിദ് മൂഖ് "
വര്‍ഷങ്ങള്‍ക്ക് മുന്പ് , ഞാനും ,എന്റെ സുഹൃത്തുക്കളായ
ശ്രീനിവാസനും , ലത്തീഫും , മസ്ക്കത്തില്‍ ഒന്നിച്ച് താമസിക്കുന്ന
കാലത്തെ ഒരു സംഭവം ഓര്‍ക്കുകയാണിവിടെ .

എന്തൊക്കെ പരാധീനതകളും ,കഷ്ടപാടുകളും ഉണ്ടായിരുന്നെങ്കിലും ഇന്ന്‍
തിരിഞ്ഞു നോക്കുമ്പോള്‍ , അന്നത്തെ ആ ജിവിതത്തിന്ന്‍ , ഒരു പ്രത്യേക
സൌന്ദര്യം ഉണ്ടായിരുന്നു. അന്നത്തെ ആ കുട്ടായ്മയും , പരസ്പരവിശ്വാസവും ,
സ്നേഹവും , ഒന്ന്‍ വേറെ തന്നെയായിരുന്നു ,ഇന്ന്‍ അതിന്ന്‍ ബദലില്ല .

അന്ന്‍ ഒരാള്‍ നാട്ടില്‍ പോവുകയാണെങ്കില്‍ , മറ്റ് രണ്ടു പേരുടെയും
ശമ്പളം നാട്ടില്‍ പോകുന്ന ആള്‍ക്ക് കൊടുക്കുമായിരുന്നു , അങ്ങിനെ എന്തൊക്കെ
അട്ജസ്ത്മെന്റ്സ് , ഇന്നത്തെ സാമ്പത്തിക വിദഗ്ദര്‍ക്ക് അറിയാന്‍ പാടില്ലാത്ത
GULFNOMICS.

മസ്ക്കത്തില്‍ നമ്മുടെയെല്ലാം ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും , ഒരു
സഹോദരനെപ്പോലെ , നമ്മുടെ എല്ലാകാര്യത്തിലും നമ്മോടൊപ്പം എന്നും
ഉണ്ടായിരുന്ന സുഹൃത്തായിരുന്നു ഗഫൂര്‍ക്ക.
നര്‍മം കലര്‍ന്ന സംഭാഷണവും , എല്ലാവരെയും ഉള്‍കൊള്ളുന്ന ഹൃദയ വിശാലതയും
എല്ലാവരോടും ,സ്നേഹവും ,സഹാനുഭൂതിയും ഉള്ള ഒരപൂര്‍വ വ്യക്തി.

ഗഫൂര്‍ക്ക നമ്മുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ,
ഞങ്ങളൊക്കെ ജോലി കഴിഞ്ഞു ജോലി സ്ഥലത്തെ
ഓരോ പ്രശ്നങ്ങളൊക്കെ പറഞ്ഞിരിക്കുമ്പോള ആയിരിക്കും
ഗഫൂര്‍ക്ക യുടെ വരവ് , പിന്നെ നമ്മുടെ അന്നത്തെ
പ്രശ്നങ്ങളൊക്കെ , പമ്പ കടക്കും.
പിന്നെ കളിയും ചിരിയുമായി ആ ദിവസം അങ്ങിനെ കഴിയും .
അന്നത്തെ മസ്ക്കത്ത് ഇന്നത്തെ പോലെ പുരോഗമിചിട്ടോന്നുമില്ല.
ചില ദിവസങ്ങളില്‍ കറന്റ് പോയാല്‍ ഒന്നും രണ്ടും ദിവസം കഴിയു
വരാന്‍ ,വളരെ പരുക്കന്‍ കാലാവസ്ഥ , അതിലും പരുക്കന്മാരായ
അറബികള്‍ , ഒന്നും ഒരു സുഖമുള്ള ചുറ്റുപാടായിരുന്നില്ല
അന്ന്‍ ഞങ്ങള്‍ക്കൊക്കെ , ചെറിയ ,ചെറിയ , ജോലികളായിരുന്നു ,
ഒന്നുകില്‍ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ , അല്ലങ്കില്‍ ഒരു റെഡിമെട് കട ,
ഇത്യാദി ജോലികളായിരുന്നു, ലത്തീഫിന്നും ,ശ്രീനിവസന്നും , റുവി
(മസ്ക്കത്തിലെപ്രധാന പട്ടണം) യില്‍ അടുത്തടുത്ത കടകളിലായിരുന്നു
ജോലി .ഈ കടയുടമകള്‍ അധികവും വലിയ വിദ്യാഭ്യാസമോ ,
സംസ്കാരമോ ,ഒന്നുമില്ലാത്ത ഒരുമാതിരി അറബികള്‍ .
ഇവരുടെ കൂടെ ജോലി ചെയ്യുക വലിയ പ്രയാസമുള്ള കാര്യമാണ് ,
നമ്മളില്‍ പലരും ,എന്തായാലും വന്നു, പെട്ടു , ഇനി ഒന്ന് നോക്കാം ആ
അവസ്ഥയില്‍ തുടര്‍ന്ന് പോയവര്‍ .ലത്തീഫും ,ശ്രീനിയും ,
എന്നും ജോലി കഴിഞ്ഞു വന്നാല്‍ അവരുടെ അറബിയുടെ
ഉപദ്രവങ്ങള്‍ പറയാനെ നേരമുള്ളു .
അറബികള്‍ പറയാത്ത തെറികള്‍ ഇല്ല ,
സ്ഥിരം പറയുന്ന ചില തെറികള്‍ , ഗവ്വാദ്, ഹയവാന്‍ ,
ഹരാമി , ഇതിന്നും പുറമേ ലത്തീഫിന്റെ അറബി
എന്നും പറയുന്ന
ഒരു സ്ഥിരം ഡയലോഗുണ്ട് " അന്ത മാഫി മൂഖ് ,
അന ഫി വാജിദ് മൂഖ് "
(നിനക്ക് ബുദ്ധിയില്ല , എനിക്ക് ഭയങ്കര ബുദ്ധിയാ )

അങ്ങിനെ മസ്ക്കത്ത് ജീവിതം ഒരുവിധം തട്ടിയും ,മുട്ടിയും
പൊയ്ക്കൊണ്ടിരുന്നു.
എന്തൊക്കെ പ്രയാസങ്ങള്‍ ഉണ്ടായാലും എന്നും ജോലി കഴിഞ്ഞു
ചിരിച്ച് കൊണ്ട് കയറിവരുന്ന ലത്തീഫ് അന്ന്‍ പതിവിന്ന്‍ വിപരീതമായി
വളരെ മ്ലാനമായി കാണപെട്ടു , എത്ര നിര്‍ബന്ധിച്ചിട്ടും ലത്തീഫ് ഒന്നും
പറയുന്നില്ല .
അവസാനം എന്നോട് പറഞ്ഞു : വയ്യ ,ആസാദ്‌ , എത്ര കാലം ഇങ്ങിനെ
ഇതൊക്കെ സഹിച്ച് ഇവിടെ ജീവിക്കും , ഞാന്‍ തിരിച്ചു പോകാന്‍ തിരുമാനിച്ചു.
അതെ, അറബിയുടെ ഉപദ്രവം തന്നെ ,

അപ്പോഴേക്കും ഗഫൂര്‍ക്ക വന്നു .
ലത്തീഫ് ഗഫൂര്‍ക്ക യുമായി വിശദമായി സംസാരിച്ചു
ലത്തീഫ് പോകാന്‍ തന്നെ തിരുമാനിച്ചു .
ഗഫൂര്‍ക്ക പറഞ്ഞു അങ്ങിനെ അങ്ങ് പോകണ്ട ,
നിനക്ക് ന്യായമായി കിട്ടാനുള്ളത് വാങ്ങിയിട്ട് പോകാം
അതെ , അപ്പോഴേക്കും ലത്തീഫിന്റെ പെട്ടിയില്‍ നിന്ന്‍
അഗ്രിമെന്റ് കോപ്പി പരതി എടുത്തു , അഗ്രിമെന്റ് പ്രകാരം ലതീഫിന്ന്‍
മാസം 90/- റിയാല്‍ ശമ്പളവും , വര്‍ഷത്തില്‍ ഒരു പ്രാവിശ്യം
നാട്ടിലേക്കുള്ള AIRFARE ഉം കൊടുക്കാന്‍ അറബി ബാധ്യസ്ഥനായിരുന്നു.
എന്നാല്‍ ലതീഫിന്ന്‍ കഴിഞ്ഞ 30 മാസമായി കൊടുത്തത് മാസം വെറും 60/- റിയാലായിരുന്നു.
ഇതൊക്കെ വെച്ച് ഗഫൂര്‍ക്ക ഉടനെ ലേബര്‍ കോര്‍ട്ടിലേക്ക് ഒരു പരാതി
ശരിയാക്കി ലത്തീഫിനെ അടുത്ത ദിവസം തന്നെ , ലേബര്‍ കോര്‍ട്ടിലേക്ക് അയച്ചു .
ലേബര്‍ കോര്‍ട്ടില്‍ ലത്തീഫിന്റെ പരാതി സ്വീകരിക്കുകയും ,അതിന്മേല്‍
ലതീഫിന്ന്‍ കഴിഞ്ഞ 30 മാസത്തെ ശമ്പളത്തിലെ വിത്യാസം കൊടുക്കാനും ,
നാട്ടിലേക്കുള്ള ടിക്കെറ്റ് കൊടുക്കാനും തീര്‍പ്പായി .

എല്ലാം കഴിഞ്ഞു അറബിയും ലത്തീഫും ലേബര്‍ കോര്‍ട്ടിന്റെ പുറത്ത്
വന്നപ്പോള്‍ , അറബി ലത്തീഫിനെ നോക്കി പറഞ്ഞുവത്രേ .

" അന മാഫി മൂഖ് , അന്ത ഫി വാജിദ് മൂഖ് "


അങ്ങിനെ ലത്തീഫിനെ യാത്ര അയച്ചു , സീബ് എയര്‍ പോര്‍ട്ടില്‍
നിന്ന്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു , ലത്തീഫ്
രക്ഷപെട്ടു , ഇനി ഞാന്‍ എത്ര കാലം ഈ "വാജിദ് മൂഖന്മാരെ " കഴിയേണ്ടി വരും .

വേണ്ടി വന്നില്ല .










Thursday, July 15, 2010

DIL MAANGE MORE !!!

1985.

മസ്ക്കത്തില്‍ ഒരു പലസ്തീനിയുടെ ഉടമയിലുള്ള
ഒരു BUILDING MATERIALS വില്‍ക്കുന്ന
ഒരു കമ്പനിയില്‍ SALES REPRESENTATIVE ആയി
ജോലി ചെയ്യുന്ന കാലത്തെ ഒരനുഭവം.

കമ്പനിയില്‍ , MARKETING MANAGER ഉം ,
SALES MANAGER ഉം ഒക്കെ ഉണ്ടെങ്കിലും
കമ്പനിയുടെ എല്ലാ കാര്യത്തിലും ആദ്യത്തേതും ,അവസാനത്തേതുമായ
എല്ലാ തീരുമാനഞളുംഎടുത്തിരുന്നത് കമ്പനിയുടെ എല്ലാമെല്ലാമായ
ബോസ്സ് , അഥവാ ഞങ്ങളുടെ പലസ്തിനി MD.
MR. SUHAIL SHARABATHI ആയിരുന്നു .

എല്ലാ SALES STAFF ന്നും കൃത്യമായ monthly
sales target ഉണ്ട് , ടാര്‍ഗറ്റ് achieve ചെയ്യാന്‍
പറ്റിയില്ലെങ്കില്‍ , നമ്മുടെ MD ആഴ്ച തോറുമുള്ള സെയില്‍സ് മീറ്റിങ്ങില്‍
ഞങ്ങളെ ശരിക്കും ഉരുട്ടും , ഭിഷണിപ്പെടുത്തും , ഒരു വിധത്തിലുള്ള
mental karatte.

കമ്പനിയുടെ ഘടനയും , കൊന്‍സ്ടിടുഷനും , PROFESSIONAL
ആയിരുന്നെങ്കിലും , എല്ലാ മാസവും SALES STAFF ന്ന്‍
ശമ്പളം കൊടുക്കുക SUHAIL SHARABATHI , നേരിട്ടായിരുന്നു
ഓരോ SALES REPRESENTATIVE നെയും പുള്ളിക്കാരന്റെ
കേബിനില്‍ വിളിച്ച് ,പാന്റിന്റെ പോക്കെറ്റില്‍ നിന്ന്‍ കാശെടുത്ത്
എണ്ണി തരും , ഒരു കൂലി വേലക്കാരനെ പോലെ ഞങ്ങള്‍ക്ക് ശമ്പളം
കിട്ടിപോന്നു . കൂടാതെ ശമ്പളം തരുമ്പോള്‍ പുള്ളിക്കരെന്റെ വക
സ്ഥിരം ചില ഡയലോഗും ഉണ്ടാവും .
അറബിക് ആക്സെന്റില്‍ എന്നും കേള്‍ക്കുന്ന ഒന്ന്‍

azad, i am noth happy with your monthly
figures. i wanth more, more.

എത്ര ബിസിനെസ്സ് കിട്ടിയാലും ഇയ്യാളുടെ ഡയലോഗില്‍
ഒരു മാറ്റവും ഉണ്ടാകില്ല , ഇത് പറഞ്ഞു എന്നും ഞങ്ങളെ വിരട്ടുക
ഇയാളുടെ ഒരു ഹോബി പോലെയാണ് എനിക്ക് തോന്നിയത് .

ശമ്പളം കിട്ടുന്ന ദിവസം എല്ലാവര്ക്കും ഒരു മ്ലനതയാണ് ,
ഒന്നുമല്ല പലസ്തീനിയുടെ ദയലോഗ് കേള്‍ക്കണമല്ലോ ?
I WAANTH MORE !!!

ആദ്യമൊക്കെ എനിക്കും ഒരു വല്ലായ്മ ഉണ്ടായിരുന്നു , പിന്നെ
ഇതോടൊക്കെ പൊരുത്തപെടാന്‍ ഞാനും പഠിച്ചു.

അങ്ങിനെ ഇരിക്കെ , അന്ന്‍ , ഇന്നത്തെ പോലെ ഒരു
സാമ്പത്തിക മാന്ദ്യം ഗള്‍ഫിലാകെ അനുഭവപ്പെടാന്‍
തുടങ്ങി , അന്ന് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞു
മസ്ക്കത്തിനെ പോലെ ഓയില്‍ വരുമാനത്തെ മാത്രം ആശ്രയിച്ചു
കഴിയുന്ന ഒരു രാജ്യത്തെ ഇത് ശരിക്കും ബാധിച്ചു , ഗവര്‍ന്മെന്റ്
ആവുന്നിടത്തൊക്കെ ചെലവു ചുരുക്കി , പല പ്രൊജക്റ്റ്‌കളും ,
ക്യാന്‍സല്‍ ആവുകയോ ,ഷെല്‍ഫ് ചെയ്യുകയും ഉണ്ടായി.
ഞങ്ങളുടെ കമ്പനി മുഖ്യമായും ഗവര്‍ന്മെന്റ് പ്രോജക്ടുകളെആയിരുന്നു
ആശ്രയിച്ചിരുന്നത് , ഇത് ഞങ്ങളുടെ ബിസിനെസ്സിനെ
പ്രതികൂലമായി ബാധിച്ചു .

മാസങ്ങള്‍ കഴിയുന്തോറും ബിസിനെസ്സ് കുറയാന്‍ തുടങ്ങി ,
ടാര്‍ഗെറ്റുകള്‍ക്ക് , അര്‍ത്ഥമില്ലതായി , mr. sharabathi
ഉറഞ്ഞു തുള്ളാന്‍ തുടങ്ങി , ഞാന്‍ പ്രതീഷിച്ചിരുന്ന ,പല
ബിസിനെസ്സും കിട്ടുകയില്ലെന്നായി , എന്റെ sales graph
കുത്തനെ താഴോട്ട് , എന്തായാലും ഇനി ഇവിടെ അധികകാലം
നില്ക്കാന്‍ പറ്റുകയില്ലന്ന്‍ , ഉറപ്പായിരുന്നു .

വീണ്ടും ഒരു ശമ്പള ദിവസം , ശമ്പളത്തിന്നായി , mr.sharabathi
എന്നെ വിളിപ്പിച്ചു രണ്ടും കല്പിച് , ഞാന്‍ MR. SHARABATHI
യുടെ കാബിനിലേക്ക്‌ ,
മാസം എന്റെ sales വളരെ മോശമായിരുന്നു
പലസ്തിനി എന്നെ രൂക്ഷമായി ഒന്ന് നോക്കി ,

അപ്പോള്‍ എനിക്ക് ഓര്മ വന്നത് ഒരു പഴയ
ഹിന്ദി സിനിമയിലെ രംഗമായിരുന്നു , അമ്രിഷ് പുരി അഭിനയിച്ചു
അനശ്വരമാക്കിയ " മോഗാമ്പോ "

എന്ന വില്ലന്‍ കഥാപാത്രത്തെ , കൂടെ ഒരു ഡയലോഗും
ഓര്‍മവന്നു

" മോഗാമ്പോ കുഷ് ഹൈ "
അല്ലന്ന്‍എനിക്കറിയാമായിരുന്നു , എന്നിട്ടും ഒരു സമാധാനത്തിന്ന്‍
ഞാന്‍ അങ്ങിനെ സങ്കല്‍പ്പിച്ചു .

ഞാന്‍ കേബിനില്‍ .

SHARABATHI :
&^%$#*&^%$#@#$%

ME : *^%&$#@ #@$%*@

അവസാനം എന്റെ ശമ്പളം തന്നു ,
കൂടെ , അയാള്‍ അലറുകയായിരുന്നു ,

I AM NOTH HAPPY, I WAANTH MORE.

അന്ന്‍ കമ്പനിയിലെ എന്റെ അവസാന ദിവസമായിരുന്നു ,

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ നിന്ന്‍ , ഷാരൂഖ്‌ ഖാന്‍
അഭിനയിച്ച പെപ്സിയുടെ , " dil maange more "
പരസ്യം കാണുബോള്‍ എനിക്ക് ഓര്മ വരുക എന്റെ
പലസ്തീനി ബോസ്സിനെയാ , ഒരു ചെറിയ തിരുത്തലോടെ ,

ദില്‍ മാന്കെ മോര്‍ !!!

















POST GULF SYNDROME !!!

ഇങ്ങിനെ ഒന്നുണ്ടോ ?
ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ,
ഗള്‍ഫില്‍ നിന്ന്‍ ജോലി നഷ്ടപെട്ടിട്ടോ ,
വേണ്ടാന്ന് വെച്ചിട്ടോ , ഒരാള്‍ തിരിച്ചു വന്നാല്‍
പിന്നെ നാട്ടിലെ സ്വന്തക്കാര്‍ക്കും, ബന്ധുക്കള്‍ക്കും
അറിയേണ്ടത് നമ്മളുടെ അടുത്ത പരിപാടി എന്താണെന്നാണ് .
ചിലപ്പോള്‍ സ്വന്തക്കാരില്‍ ചിലരൊക്കെ അറിഞ്ഞുകൊണ്ട്
തന്നെ ചോദിക്കും , എപ്പോഴാ പോകുന്നെ
ന്ന്‍ ?

തിരിച്ചു വരുന്നവരില്‍ ഒരു വലിയ വിഭാഗം , വലിയ സമ്പാദ്യമോ ,
ബാങ്ക് ബാലന്‍സോ , ഒന്നുമില്ലാതെ കഷ്ടിച് ഒന്ന്,

രണ്ട് , മാസം കഴിയാനുള്ള വക അത്ര തന്നെ .

ഇനി ,
തിരിച്ചു വന്ന ആള്‍ക്ക് പെട്ടന്നൊന്നും ,
നാട്ടില്‍ ഒരു ജോലിയില്‍ കയറാന്‍ പറ്റുകയില്ല
അവിടെ വാങ്ങിയ ശമ്പളവും ,ഇവിടെ കിട്ടാന്‍ പോകുന്ന
ശമ്പളവും താരതമ്യപെടുത്തി നോക്കും ,
വേണോ ,വേണ്ടയോ ?
ഈ ശമ്പളം കൊണ്ട് എങ്ങിനെ മുന്നോട്ട് പോകും ?
ഇത് കൊണ്ട് രക്ഷപെടാന്‍ പറ്റുമോ ?
ഇങ്ങിനെ പോകുന്നു അവന്റെ ചിന്തകള്‍ .
അത്രയും കാലം അവിടെ വെയില്‍ കൊണ്ട്
ഉള്ളതെല്ലാം സ്വന്തക്കാര്‍ക്കും , ബന്ധുക്കള്‍ക്കും
ചിലവഴിച്ച് ഒന്നുമില്ലാതെ തിരിച്ചു വന്ന ഗള്‍ഫുകാരന്‍
ആര്‍ക്കും വേണ്ടത്തവനാണ് .



Wednesday, July 14, 2010

ദൈവത്തിന്റെ സ്വന്തം നാട്ടില്‍
പിശാചിന്റെ വിളയാട്ടം.

രണ്ടാഴ്ച മുന്പ് കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു
അധ്യാപകന്റെ കൈവെട്ടിയത്,ഇത്രയും നികിഷ്ടവും ,നിഷ്ടുരവുമായ
ഒരു സംഭവം , അതും കേരളത്തില്‍ ,
ദൈവത്തിന്റെ സ്വന്തം നാടെന്നും ,വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ,
ആരോഗ്യ പരിപാലനത്തിലും , പടിഞ്ഞാറന്‍ രാജ്യങ്ങളോളം എത്തി
നില്‍ക്കുന്ന ഒരു സംസ്ഥാനത്തില്‍ .
SHAME MALAYALEES, SHAME.

ഏത് ആദര്‍ശത്തിന്റെ പേരിലായാലും
വിശ്വാസത്തിന്റെ പേരിലായാലും ശരി
ഇത് തികച്ചും ഒരു കാടത്തം തന്നെ .
വര്‍ഷങ്ങള്‍ക്ക് മുന്പ് സമാനമായ വേറൊരു സംഭവം
അതും ഒരധ്യാപകനെ പിഞ്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച്
കൊലചെയ്യപെട്ടു.
മലയാളിക്ക് എന്ത് പറ്റി ?
ഏതിനോടും യോജിക്കാനും ,വിയോജിക്കാനുമുള്ള
സ്വാതന്ത്രം നമുക്കില്ലേ ?
എല്ലാവരും ഒരേപോലെ ചിന്തിക്കണമെന്നും,
ഒരേപോലെ വസ്ത്രധാരണം ചെയ്യണമെന്നും,


ആരെങ്കിലും ആഗ്രഹിച്ചാല്‍ അതിനോട് നമുക്ക്
യോജിക്കാന്‍ പറ്റുമോ ?
നമ്മുടെ ബ്യുട്ടി ഈ
"UNITY IN DIVERSITY "
യിലാണ് .
110 കോടി ജനങ്ങള്‍ , നൂറില്‍ പരം ഭാഷകള്‍ ,
അനവധി ജാതികളും ,വര്‍ഗങ്ങളും ,ഗോത്രഘലുംമുള്ള
ഈ രാജ്യം , എന്നിട്ടും ലളിതമായ ഒരു ഭരണക്രമത്തില്‍
ഇന്ത്യ എന്ന മഹാത്മ്യം നിലനില്‍ക്കുന്നു.

സാരെ ജെഹാന്‍ സെ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാര .

Saturday, July 10, 2010

“There is no perfect marriage and there never
will be one-neither is it necessary to be so.
all the fun will be lost if marriage is always
sedate and predictable ’’

And in the words of Khalil Gibran.
POET AND PHILOSOPHER
On marriage:

.... let there be spaces in
Your togeatherness
And let the winds of the
Heavens dance between you
Love one another,but make
not a bond of love
Let it rather be a moving sea
between the shores of your
souls
Fill each others cup but
drink not from one cup

Give one another of your
bread but eat not from the
same loaf

Sing and dance together and
Be joyous but let each one
you be alone

Even as the strings of a lute
are alone though they quiver
with the same music

Give your hearts, but not
into each other’s keeping

For only the hand of life
can contain your hearts

And stand together yet not
too near together:

For the pillars of the temple
stand apart,
And the oak tree and the
cypress grow not in each
other’s shadow.